Tuesday, June 21, 2011

ആജ് പറ്റിക്കല്‍ കരേഗാ...


ദുബായ്‌ നഗരത്തിന്‍റെ തെരുവീഥികളില്‍ കെട്ടിടങ്ങള്‍ നിരന്നു നില്‍ക്കുന്ന തിരക്കേറിയ ഒരു സ്ഥലം, അവിടെ കച്ചവട സ്ഥാപനങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതിന്‍ ഇടയില്‍  ഒരു ചെറിയ സൂപ്പര്‍ മാര്‍ക്കറ്റ്, അതിന്‍റെ ഉടമസ്ഥന്‍ ഇറാന്‍ സ്വദേശിയാണ്. അദ്ദേഹമാവട്ടെ മറ്റാരെയും വിശ്വാസമില്ല എന്ന മട്ടില്‍ കടയില്‍ ജോലിക്ക് വേറെ ആളെ വെക്കാതെ സ്വയം നടത്തുകയാണ്. അത് മാത്രമല്ല അതിന്‍റെ അടുത്തൊന്നും അത്തരം ഒരു കട വേറെ ഇല്ല. അതിനാല്‍ അയാള്‍ പറഞ്ഞ വില നല്‍കേണ്ടി വരും, അത് കൂടുതലാണ് എന്ന് നമുക്ക് മനസിലായാല്‍ പോലും. അങ്ങിനെ ഞാന്‍ എല്ലാവരെയും പറ്റിക്കുന്നു എന്ന ഭാവത്തില്‍ ആളുകളെ കാണുമ്പോള്‍ ഒരു പഞ്ചാര ചിരി.. അതിനെ കള്ളച്ചിരി എന്നും വേണമെങ്കില്‍ പറയാം... എന്നാല്‍.... മലയാളികളുടെ അടുത്താണോ അയാളുടെ കളി......!

അദ്ദേഹത്തിന്‍റെ കടയില്‍ സാധനം വെക്കുന്ന ഒരു മലയാളി ചെറുപ്പക്കാരന്‍.... ദിവസവും വരുന്ന ഈ ചെറുപ്പക്കാരന്‍ വന്നു ആദ്യം തന്നെ പ്രാഥമിക വാക്യങ്ങള്‍ ഉറവിടുന്നതിനോടൊപ്പം ഇങ്ങനെയും.... അസ്സലാമു അലൈകും......എന്ന് പറഞ്ഞു ആദ്യം സലാം കൊണ്ട് ഒരു ഏറ്..! അദ്ദേഹം തിരിച്ചു സലാം മടക്കുകയും ചെയ്യും.. എന്നാല്‍ അടുത്ത സോപ്പിംഗ്.... ക്യാ ഹാലെ ബായി സാബ്... അടുത്ത ഏറ്...അതും അയാള്‍ മടക്കി പറഞ്ഞു.. ടീക്ക് ഹേ.. ഭായീ...... എന്നാല്‍ മൂന്നാമത് കൊടുക്കുന്ന ഏറ് നെഞ്ഞിനെ ലക്‌ഷ്യം വെച്ച് തന്നെ.... ആജ് പറ്റിക്കല്‍ കരേഗാ....... ഇതെന്താ പറഞ്ഞത്‌ എന്ന് മനസിലായതും ഇല്ല എന്നാല്‍ ചോദിച്ചാല്‍ തന്‍റെ സ്റ്റാറ്റസ് കുറഞ്ഞാലോ...  ഒന്നുമല്ലേല്‍ ഞാന്‍ ഒരു കടയുടെ ഉടമസ്ഥനല്ലേ.... ഇതെല്ലാം വിജചാരിച്ച് അദ്ദേഹം മറിച്ചൊന്നും ചോദിക്കാതെ കരോ ഭായീ...മുഷ്കില്‍ നഹീ... എന്നും പറയും. പറ്റിക്കാന്‍ സമ്മതം കിട്ടിയ ചെറുപ്പക്കാരന്‍ പിന്നെ ഇങ്ങിനെയോക്കെയോ അയാളെ പറ്റിക്കുന്നുട്ണ്ടായിരുന്നുവത്രേ.... ഒരിക്കല്‍ ഇതില്‍ സംശയം തോന്നിയ ഇറാനി തന്‍റെ കെട്ടിടത്തിന്‍റെ കാവല്‍ക്കാരനായ മലയാളിയോട് ഇക്കാര്യം അറിയിച്ചു.. പറ്റിക്കല്‍ കരേഗാ.. എന്നാ വാക്കിന്‍റെ ഉദ്ദേശം അയാള്‍ പറഞ്ഞു കൊടുത്തു. അങ്ങിനെ പിറ്റേ ദിവസം കഥാപാത്രം കടന്നു വന്നു... പതിവായ വാക്യങ്ങള്‍ ആവര്‍ത്തിച്ചു...എന്നാല്‍ അന്ന് ഇറാനിയുടെ മറുപടി ചെറുപ്പക്കാരനെ ഒന്ന് ഞെട്ടിച്ചു.. ആജ് പറ്റിക്കല്‍ നെഹീ കരോ....

Thursday, June 16, 2011

പ്രണയം ഇങ്ങനെയും ആവാമോ...?



ഇക്കാലത്തെ പ്രണയത്തിന്‍റെ ഒരു വശം മാത്രമാണ് ഇവിടെ കുറിക്കുന്നത്, ഒരുപാട് നല്ല വശങ്ങളും ഇതിനുണ്ട്..
----------
ഞാറാണെങ്കില്‍ പറിച്ചു നട്ടീടെണം
ഞാറ്റു വേലക്കാലമായിടുമ്പോള്‍....

     പെണ്‍കുട്ടികള്‍ വിവാഹപ്രായമെത്തിയാല്‍ ഉടന്‍ അത് നടതെനമെന്ന ആന്തരികാര്‍ത്ഥം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ഒ.എന്‍.വി. കുറുപ്പിന്‍റെ ഈ വരികള്‍ എത്ര മനോഹരം.  ഈ വരിയുടെ ആശയം ഇന്നത്തെ ജനതയില്‍ പ്രസക്തി ഉണ്ടാവും എന്ന് തോന്നുന്നില്ല. കാരണം വിവാഹ പ്രായമെത്തുന്നതിനു മുന്‍പ് തന്നെ പെണ്‍കുട്ടികള്‍ അവര്‍ക്കിഷ്ടപ്പെട്ടവരെ തിരഞ്ഞെടുക്കുന്ന അവസ്ഥ ഇന്ന് കണ്മുന്നില്‍ തന്നെയുണ്ട്.  കൌമാരപ്രായത്തിലുള്ള പ്രണയം, അത് പണ്ടേ നിലവിലുള്ളതാണ്.

Friday, June 10, 2011

ആരാണ് ഞാന്‍....?



എനിക്ക് എങ്ങിനെ എഴുതണമെന്നോന്നും അറിയൂല....
ഇത് കവിതയാണോ കഥയാണോ എന്നൊന്നും അറിയൂല  അത് നിങ്ങള്‍ വിലയിരുത്തുക...
അറിയാവുന്നപോലെ ഞാന്‍ എഴുതിനോക്കിയതാ ..എന്നെ കുറിച്ച് മാ...
പ്രിയപ്പെട്ട വായനക്കാര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ അറിയിക്കുമല്ലോ...
#####
എന്നെ ഞാന്‍ തിരിച്ചറിഞ്ഞില്ല..
എന്നിലെ ഒരു നല്ല ഹൃദയത്തെയും..
എന്തൊക്കെയോ ഞാന്‍ ഇന്ന് നേടി
എവിടെയൊക്കെയോ ഞാനിന്നെത്തി

മുന്‍ഗാമികള്‍ പകര്‍ന്നു തന്ന ജീവിത ചിട്ട
മുറുകെ പിടിച്ചു മുന്നോട്ടു നീങ്ങി ഞാന്‍
മുന്കഴിഞായുസ്സില്‍ എങ്ങും തോല്‍ക്കാത്തതും
മൂത്തവരെ പിന്‍പറ്റിയതിനാല്‍ മാത്രം..

ഇന്ന് ഞാന്‍ ആരാണ്- എനിക്കറിയില്ല
ഇന്നെന്തെല്ലാം അറിയുമെനിക്ക് ഒന്നുമില്ല
ഇനെനിക്ക് കഴിയുന്നത് ഒന്ന് മാത്രംമറ്റുള്ളവരെ സ്നേഹിക്കല്‍
ഇന്നെനിക്ക് പസ്ച്ചത്തപമാണ് ഉള്ളില്‍ നിറയെ

തേടി ഞാന്‍ ഒരുപാട് കാര്യങ്ങള്‍..
നേടി ഞാന്‍ ഒരുപാട് ഗുണങ്ങള്‍..
നേര്‍വഴിയില്‍ എന്നെ നയിച്ചവരോടുള്ള കടപ്പാട്
നേര്ന്നുകൊണ്ടിരിക്കുന്നു എന്നായുഷകാലം മുഴുവന്‍

മറ്റുള്ളവരുടെ കഴിവുകള്‍ കാണുമ്പോള്‍
മനസ്സില്‍ കുറിച്ചുഞാന്‍ എന്നുടെ മോഹങ്ങള്‍
മരിക്കാത്ത സൃഷ്ടാവ്;  മറക്കാത്ത സൃഷ്ടാവ്..
മടിച്ചില്ല തെല്ലുമെന്‍ മോഹം സാധിച്ചുതരാന്‍

ലോകം കീഴടക്കിയ അന്താരാഷ്ട്രവലയത്തിലൂടെ
ലോകത്തെ അറിഞ്ഞു ഞാന്‍...ലോകരെ അറിഞ്ഞു ഞാന്‍
ലോല ഹൃദയരെ അറിഞ്ഞു ഞാന്‍
ലോകപ്രശസ്തരെ അറിഞ്ഞു ഞാന്‍

എഴുത്തെന്തെന്നരിയാത്ത എനിക്ക്
എഴുത്തുകാരുടെ വരികള്‍ ഉത്തേചകം
എഴുതാന്‍ ഞാനും കണ്ടെത്തി ഇങ്ങിനൊരിടം..
എന്‍റെ തെറ്റുകള്‍ തിരുത്തിതരില്ലേ.....?

ഇതൊരു തുടക്കം മാത്രമാണ് ..
ഈ ജീവിത യാത്രാ വിശേഷണത്തിന്റെ തുടക്കം
ഇനിയും യാത്ര തുടരുകയാണ്...
ഇടവേളയില്‍ ഞാന്‍ വീണ്ടും വരും.......